അജന്ത വർണ്ണകൂട്ടുകളുടെ വിസ്മയമാണെങ്കിൽ എല്ലോറ കല്ലിൽ കൊത്തിയ ഒരു കവിതയാണ്.
ഔറംഗാബാദ് യാത്രയുടെ രണ്ടാം ദിവസമാണ് ഞങ്ങൾ എല്ലോറ ഗുഹകളിൽ പോയത്. ടൗണിൽ നിന്നും 29 km ദൂരമേയുള്ളൂ യുനെസ്കോ ലോക പൈതൃക പ്രദേശങ്ങളിലൊന്നായ എല്ലോറയിലേക്ക്. ഗുഹകളെല്ലാം തന്നെ നടന്നു കാണാവുന്ന ദൂരത്തിലും. അവധി ദിവസമായതുകൊണ്ടാവാം എല്ലോറയിൽ നല്ല തിരക്കുണ്ടായിരുന്നു. പൈത്താനി - ഉജ്ജയ്ൻ വാണിജ്യപാതയിൽ നിലകൊണ്ടതുകൊണ്ടാവാം അജന്തയെപ്പോലെ എല്ലോറ ഒരു കാലത്തും വിസ്മൃതിയിൽ പെട്ടുപോകാതിരുന്നത്.
അഞ്ചാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിലാണ് എല്ലോറ ഗുഹകളുടെ നിർമ്മാണം നടന്നത്. കലചുരി, ചാലൂക്യ, രാഷ്ട്രകൂട രാജവംശങ്ങളുടെ കാലങ്ങളിൽ ചരണാദ്രിമലയിൽ കൊത്തിയുണ്ടാക്കിയവയാണ് എല്ലോറയിലെ 34 ഗുഹകളും. ഹിന്ദു-ജൈന-ബുദ്ധമതങ്ങളുടെ ഒരു സമന്വയമാണ് എല്ലോറയിൽ. മൂന്നു മതങ്ങളിലേയും പ്രാർതനാലയങ്ങൾ ഇവിടെയുണ്ട്.
കല്ലിൽ കൊത്തിയെടുത്തതാണ് എല്ലോറയിലെ ഗുഹകളോരോന്നും. അതിപുരാതന കാലത്ത് ഒരു അഗ്നിപർവ്വത വിസ്ഫോടനത്തിന്റെ ഫലമായി എല്ലോറയിൽ രൂപം കൊണ്ട ഇഗ്നിയസ് ശിലകൾ (Igneous rocks, Basalt), കൊത്തുപണികൾ ചെയ്യാൻ തികച്ചും അനുയോജ്യമായിരുന്നു.
എല്ലോറയിൽ ആദ്യമായി പണികഴിപ്പിക്കപെട്ടത് ബുദ്ധ ഗുഹകളാണെന്ന് കരുതപ്പെടുന്നു. അഞ്ചാം നൂറ്റാണ്ട് മുതൽ ഏഴാം നൂറ്റാണ്ട് വരെയായിരുന്നു അവയുടെ നിർമ്മിതി. 12 ബുദ്ധിസ്റ്റ് ഗുഹകളിൽ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരമായതും 'വിശ്വകർമ്മ ഗുഹ' എന്നറിയപ്പെടുന്ന പത്താമത്തെ ഗുഹയാണ്.
അജന്ത ഗുഹയെ അനുസ്മരിപ്പിക്കും വിധമാണ് വിശ്വകർമ്മ ഗുഹയുടെയും നിർമ്മിതി. അതിമനോഹരമായി കൊത്തിയെടുത്ത ഈ ചൈത്യഗൃഹത്തിന്റെ മദ്ധ്യത്തിലായി 'വ്യാഖ്യായനമുദ്ര'യിലുള്ള ഒരു ബുദ്ധപ്രതിമയുണ്ട്. ധ്യാനത്തിലും പ്രാർത്ഥനയിലുമായി ഒരുപാട് ഗ്രാമീണർ ചൈത്യഗൃഹത്തിലൂടെ കടന്നുപോയി. ബുദ്ധപാദം സ്പർശിച്ച് നമസ്കരിക്കുവാൻ അവരാരും മറന്നില്ല.
ആറാം നൂറ്റാണ്ട് മുതൽ എട്ടാം നൂറ്റാണ്ട് വരെയാണ് ഹിന്ദുഗുഹകൾ പണിതത്. 17 ഹിന്ദുഗുഹകളാണു എല്ലോറയിലുള്ളത്. അതിൽ പതിനാറാമത്തെ ഗുഹയായ കൈലാസനാഥ ക്ഷേത്രമാണ് എല്ലോറയിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടത്.
ഒറ്റക്കല്ലിൽ കൊത്തിയുണ്ടാക്കിയ കൈലാസനാഥ ക്ഷേത്രം അതിന്റെ വലുപ്പം കൊണ്ടും മനോഹാരിത കൊണ്ടും ആരെയും അതിശയിപ്പിക്കും. ദ്രാവിഡ കലാവിരുതിന്റെ ഒരു ഉത്തമ നിദാന്തമാണ് ഈ ക്ഷേത്രം.
കൈലാസപർവ്വതത്തെ അനുസ്മരിപ്പിക്കും വിധമാണ് ക്ഷേത്ര നിർമ്മിതി. ഒറ്റക്കല്ലിൽ മുകളിൽ നിന്നും താഴേക്ക് തുരന്നുണ്ടാക്കിയതാണ് ഈ ക്ഷേത്രം. ഏകദേശം 400000 ടണ്‍ കല്ല് ഇങ്ങനെ തുരന്ന് പുറത്തേക്ക് കളഞ്ഞുവെന്നാണ് കരുതപ്പെടുന്നത്.
ഇരുനിലകളുള്ള കവാടം കടന്നാൽ ക്ഷേത്രത്തിന്റെ നടുമുറ്റത്ത് എത്താം. വളരെ വലിയ ഒരു കൽത്തൂണ്‍ ഇവിടെ കൊത്തിയെടുത്തിട്ടുണ്ട്. രണ്ടുഭാഗമായിട്ടാണ് ക്ഷേത്രം. ആദ്യത്തേത് 'നന്ദി മണ്ഠപ'മാണ്. ആനകൾ ചുമന്നുകൊണ്ടു നിൽക്കുന്നതുപോലെയാണ് പ്രധാന ക്ഷേത്രത്തിന്റെ നിർമ്മിതി.
നന്ദി മണ്ഠപത്തിലും ക്ഷേത്രത്തിലും അതിവിദഗ്തമായ കൊത്തുപണികൾ കാണാനാകും. ഇവയെ രണ്ടിനേയും ഒരു കൽപാലം കൊണ്ട് ബന്ധിച്ചിട്ടുമുണ്ട്.
മറ്റു ഹിന്ദുഗുഹകളിൽ ശിവ-പാർവ്വതി രൂപങ്ങളാണ് കൂടുതലും കൊത്തിയെടുത്തിരിക്കുന്നത്. ശിവ-പാർവ്വതിമാരിരിക്കുന്ന കൈലാസപർവ്വതം രാവണൻ ഉയർത്താൻ ശ്രമിക്കുന്ന ഒരു ചിത്രീകരണമുണ്ട്.
ഗോദാവരിയുടെ കൈവഴികളിലൊന്നായ ഇളഗംഗ എല്ലോറയിൽ 29 ഗുഹക്കടുത്ത് ഒരു ചെറിയ വെള്ളച്ചാട്ടമായി വന്നുപതിക്കുന്നത് സീത-കി-നഹാനി എന്നപേരിലും അറിയപ്പെടുന്നു.
ഒരു X-Ray പോലെ കൊത്തിയുണ്ടാക്കിയ പ്രതിമകൾ തികച്ചും വ്യത്യസ്തമായ കാഴ്ച തന്നെയായിരുന്നു.
ഒൻപതും പത്തും നൂറ്റാണ്ടുകളിലാണ് ജൈനഗുഹകളുടെ നിർമ്മാണം. ദിഗംബരജൈനന്മാരുടെ കാലത്തായിരുന്നു അത്. ജൈനഗുഹകളിൽ 'ഇന്ദ്ര സഭ' ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കാം.
ഇന്ദ്ര സഭയിലെ കൽത്തൂണുകളിൽ അതിസൂക്ഷ്മമായ കൊത്തുപണികളാണുള്ളത്. ചോട്ടാ കൈലാസ് എന്നറിയപ്പെടുന്ന ജൈന ഗുഹകളിൽ തീർഥങ്കര പ്രതിമകൾ കാണാനാകും.
സമയം ഉച്ച തിരിഞ്ഞു. കല്ലുകൾക്ക് പറയുവാൻ കഥകളിനിയും ഒരുപാട് ബാക്കി. ഔറംഗബാദിൽനിന്നും മടങ്ങുന്നതിൻ മുൻപ് മറ്റുചില കാഴ്ചകൾ കൂടി ഇനിയും കാണാനുണ്ട്. കല്ലിൽ വിരിഞ്ഞ പ്രാർഥനാലയങ്ങളേ, നിങ്ങൾക്കു വിട.....
ഔറംഗാബാദ് യാത്രയുടെ രണ്ടാം ദിവസമാണ് ഞങ്ങൾ എല്ലോറ ഗുഹകളിൽ പോയത്. ടൗണിൽ നിന്നും 29 km ദൂരമേയുള്ളൂ യുനെസ്കോ ലോക പൈതൃക പ്രദേശങ്ങളിലൊന്നായ എല്ലോറയിലേക്ക്. ഗുഹകളെല്ലാം തന്നെ നടന്നു കാണാവുന്ന ദൂരത്തിലും. അവധി ദിവസമായതുകൊണ്ടാവാം എല്ലോറയിൽ നല്ല തിരക്കുണ്ടായിരുന്നു. പൈത്താനി - ഉജ്ജയ്ൻ വാണിജ്യപാതയിൽ നിലകൊണ്ടതുകൊണ്ടാവാം അജന്തയെപ്പോലെ എല്ലോറ ഒരു കാലത്തും വിസ്മൃതിയിൽ പെട്ടുപോകാതിരുന്നത്.
കല്ലിൽ കൊത്തിയെടുത്തതാണ് എല്ലോറയിലെ ഗുഹകളോരോന്നും. അതിപുരാതന കാലത്ത് ഒരു അഗ്നിപർവ്വത വിസ്ഫോടനത്തിന്റെ ഫലമായി എല്ലോറയിൽ രൂപം കൊണ്ട ഇഗ്നിയസ് ശിലകൾ (Igneous rocks, Basalt), കൊത്തുപണികൾ ചെയ്യാൻ തികച്ചും അനുയോജ്യമായിരുന്നു.
എല്ലോറയിൽ ആദ്യമായി പണികഴിപ്പിക്കപെട്ടത് ബുദ്ധ ഗുഹകളാണെന്ന് കരുതപ്പെടുന്നു. അഞ്ചാം നൂറ്റാണ്ട് മുതൽ ഏഴാം നൂറ്റാണ്ട് വരെയായിരുന്നു അവയുടെ നിർമ്മിതി. 12 ബുദ്ധിസ്റ്റ് ഗുഹകളിൽ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരമായതും 'വിശ്വകർമ്മ ഗുഹ' എന്നറിയപ്പെടുന്ന പത്താമത്തെ ഗുഹയാണ്.
അജന്ത ഗുഹയെ അനുസ്മരിപ്പിക്കും വിധമാണ് വിശ്വകർമ്മ ഗുഹയുടെയും നിർമ്മിതി. അതിമനോഹരമായി കൊത്തിയെടുത്ത ഈ ചൈത്യഗൃഹത്തിന്റെ മദ്ധ്യത്തിലായി 'വ്യാഖ്യായനമുദ്ര'യിലുള്ള ഒരു ബുദ്ധപ്രതിമയുണ്ട്. ധ്യാനത്തിലും പ്രാർത്ഥനയിലുമായി ഒരുപാട് ഗ്രാമീണർ ചൈത്യഗൃഹത്തിലൂടെ കടന്നുപോയി. ബുദ്ധപാദം സ്പർശിച്ച് നമസ്കരിക്കുവാൻ അവരാരും മറന്നില്ല.
ആറാം നൂറ്റാണ്ട് മുതൽ എട്ടാം നൂറ്റാണ്ട് വരെയാണ് ഹിന്ദുഗുഹകൾ പണിതത്. 17 ഹിന്ദുഗുഹകളാണു എല്ലോറയിലുള്ളത്. അതിൽ പതിനാറാമത്തെ ഗുഹയായ കൈലാസനാഥ ക്ഷേത്രമാണ് എല്ലോറയിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടത്.
ഒറ്റക്കല്ലിൽ കൊത്തിയുണ്ടാക്കിയ കൈലാസനാഥ ക്ഷേത്രം അതിന്റെ വലുപ്പം കൊണ്ടും മനോഹാരിത കൊണ്ടും ആരെയും അതിശയിപ്പിക്കും. ദ്രാവിഡ കലാവിരുതിന്റെ ഒരു ഉത്തമ നിദാന്തമാണ് ഈ ക്ഷേത്രം.
കൈലാസപർവ്വതത്തെ അനുസ്മരിപ്പിക്കും വിധമാണ് ക്ഷേത്ര നിർമ്മിതി. ഒറ്റക്കല്ലിൽ മുകളിൽ നിന്നും താഴേക്ക് തുരന്നുണ്ടാക്കിയതാണ് ഈ ക്ഷേത്രം. ഏകദേശം 400000 ടണ്‍ കല്ല് ഇങ്ങനെ തുരന്ന് പുറത്തേക്ക് കളഞ്ഞുവെന്നാണ് കരുതപ്പെടുന്നത്.
ഇരുനിലകളുള്ള കവാടം കടന്നാൽ ക്ഷേത്രത്തിന്റെ നടുമുറ്റത്ത് എത്താം. വളരെ വലിയ ഒരു കൽത്തൂണ്‍ ഇവിടെ കൊത്തിയെടുത്തിട്ടുണ്ട്. രണ്ടുഭാഗമായിട്ടാണ് ക്ഷേത്രം. ആദ്യത്തേത് 'നന്ദി മണ്ഠപ'മാണ്. ആനകൾ ചുമന്നുകൊണ്ടു നിൽക്കുന്നതുപോലെയാണ് പ്രധാന ക്ഷേത്രത്തിന്റെ നിർമ്മിതി.
നന്ദി മണ്ഠപത്തിലും ക്ഷേത്രത്തിലും അതിവിദഗ്തമായ കൊത്തുപണികൾ കാണാനാകും. ഇവയെ രണ്ടിനേയും ഒരു കൽപാലം കൊണ്ട് ബന്ധിച്ചിട്ടുമുണ്ട്.
മറ്റു ഹിന്ദുഗുഹകളിൽ ശിവ-പാർവ്വതി രൂപങ്ങളാണ് കൂടുതലും കൊത്തിയെടുത്തിരിക്കുന്നത്. ശിവ-പാർവ്വതിമാരിരിക്കുന്ന കൈലാസപർവ്വതം രാവണൻ ഉയർത്താൻ ശ്രമിക്കുന്ന ഒരു ചിത്രീകരണമുണ്ട്.
ഗോദാവരിയുടെ കൈവഴികളിലൊന്നായ ഇളഗംഗ എല്ലോറയിൽ 29 ഗുഹക്കടുത്ത് ഒരു ചെറിയ വെള്ളച്ചാട്ടമായി വന്നുപതിക്കുന്നത് സീത-കി-നഹാനി എന്നപേരിലും അറിയപ്പെടുന്നു.
ഒരു X-Ray പോലെ കൊത്തിയുണ്ടാക്കിയ പ്രതിമകൾ തികച്ചും വ്യത്യസ്തമായ കാഴ്ച തന്നെയായിരുന്നു.
ഒൻപതും പത്തും നൂറ്റാണ്ടുകളിലാണ് ജൈനഗുഹകളുടെ നിർമ്മാണം. ദിഗംബരജൈനന്മാരുടെ കാലത്തായിരുന്നു അത്. ജൈനഗുഹകളിൽ 'ഇന്ദ്ര സഭ' ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കാം.
ഇന്ദ്ര സഭയിലെ കൽത്തൂണുകളിൽ അതിസൂക്ഷ്മമായ കൊത്തുപണികളാണുള്ളത്. ചോട്ടാ കൈലാസ് എന്നറിയപ്പെടുന്ന ജൈന ഗുഹകളിൽ തീർഥങ്കര പ്രതിമകൾ കാണാനാകും.
സമയം ഉച്ച തിരിഞ്ഞു. കല്ലുകൾക്ക് പറയുവാൻ കഥകളിനിയും ഒരുപാട് ബാക്കി. ഔറംഗബാദിൽനിന്നും മടങ്ങുന്നതിൻ മുൻപ് മറ്റുചില കാഴ്ചകൾ കൂടി ഇനിയും കാണാനുണ്ട്. കല്ലിൽ വിരിഞ്ഞ പ്രാർഥനാലയങ്ങളേ, നിങ്ങൾക്കു വിട.....